കണ്ണൂർ: സംസ്ഥാനം മൊത്തം
ഓൺലൈൻ ടാക്സി തട്ടിപ്പിന്റെ പേരിൽ കോടികളുമായി മുങ്ങിയ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ സ്വദേശി സൂരജിനെ (42) യാണ് കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പറശ്ശിനിക്കടവ് ഭാഗത്ത് ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശി രഞ്ജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഓൺലൈൻ ടാക്സിയുടെ ഓഹരി ഉടമ ആക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്തിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. ജില്ലക്കും പുറത്തും നിരവധി പേരെ കബളിപ്പിച്ച് അരക്കോടിയിലേറെ രൂപ ഇയാൾ കൈക്കലാക്കിയതയാണ് വിവരം. പുതിയ തെരുവിൽ കാർ വൺ എന്ന പേരിൽ സ്വന്തമായി ഒരു സ്ഥാപനം ഉണ്ടാക്കുകയും പിന്നീട് ഇത് കണ്ണൂർ റബ്കോ ബിൽഡിങ്ങിലേക്കും വ്യാപിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എ.എസ്.ഐ അനീഷ്, സി.പി.ഒ സഞ്ജയ്, അനിൽ ബാബു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
No comments:
Post a Comment